മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ രാഹുൽ മാധവൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരേ വർഷം രണ്ടു രക്ഷകൻ ആയി മോഹൻലാൽ.. 2001 വർഷം അദ്ദേഹം ഉന്നതങ്ങളിൽ, അച്ഛനെയാണെനിക്കിഷ്ടം എന്നീ ചിത്രങ്ങളിൽ ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെട്ടു. രണ്ടിലും വില്ലൻമാരിൽ നിന്നും നായകനെ രക്ഷിക്കുന്നയാൾ ആയാണ് അദ്ദേഹം വരുന്നത്.
കഥാപാത്രങ്ങൾ കണ്ടാൽ ഏകദേശം ഒരുപോലിരിക്കും. ആ വിഗ്ഗും മീശയും എല്ലാം സെയിം സെയിം. തന്റെ എല്ലാ ചിത്രങ്ങളിലും സൂപ്പർസ്റ്റാർ സാന്നിധ്യം കൊണ്ടുവരാൻ ജോമോന് കഴിഞ്ഞത് ലാൽ ഇതിൽ അതിഥി വേഷം ചെയ്തത് കൊണ്ടാണ്. മനോജ് കെ ജയനും ലാലുമായിരുന്നു ഇതിലെ ഹീറോസ്. പക്ഷേ ബാബു ആന്റണിയെ അടിചച്ചോടിക്കാൻ ലാലേട്ടൻ വേണ്ടിവന്നു.
പ്രൊഡ്യൂസർ സുരേഷ്കുമാറിനോടുള്ള ബന്ധം കൊണ്ടാണ് അച്ഛനെയാണെനിക്കിഷ്ടത്തിൽ മോഹൻലാൽ അഭിനയിച്ചത്.ക്ലൈമാക്സിൽ ദേവ്ജിയെയും ഗുണ്ടകളെയും പറപ്പിക്കാൻ മഹാദേവൻ എന്ന റോളിൽ അദ്ദേഹം വന്നു. ഇവിടെയും കലാഭവൻ മണിയും ബിജുമേനോനും വില്ലന്റെ പിടിയിലായിരുന്നു. ‘ശലഭം വഴിമാറുമാ’ എന്ന നല്ല ഗാനത്തിലൂടെ എം ജി രാധാകൃഷ്ണൻ സാർ സ്റ്റേറ്റ് അവാർഡ് നേടി എന്നത് മാത്രമാണ് ഈ പടം കൊണ്ടുണ്ടായ ഏക ഗുണം എന്നാണ് എന്റെ അഭിപ്രായം.
ലാലേട്ടൻ എൻട്രി ആസ്വദിച്ചവർക്ക് കമന്റിൽ ഒത്തുകൂടാം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളാണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ലാലേട്ടൻ ഗസ്റ്റ് റോൾ അഭിനയിച്ചാൽ പടം പൊട്ടും എന്ന വിശ്വാസവും വന്നു ഇതോടെ, അച്ചനെയാണെനിക്കിഷ്ടം അത്ര മോശം പടമല്ല. ജഗതി മണി ടീമിൻ്റെ കുറെ അടിപൊളി കോമഡി നമ്പറുകൾ ഉണ്ട്, സിഡി ഷോപ്പിലെ കവറിൽ ലാലേട്ടൻ കയ്യിലൊരു കയറൊക്കെ പിടിച്ചു നികുന്നത് കണ്ടപ്പോ ഇതേതാ കാണാത്ത ഒരു പടം എന്നും പറഞ്ഞു എടുത്തുകൊണ്ടു വന്നു കണ്ടു.
ലാലേട്ടന്റെ ഗസ്റ്റ് റോൾ എന്നത് പെരുവാണ്ണ പുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിലേതാണ് അതുപോലെ മനു അങ്കിൾ. ലാലേട്ടൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ പാടില്ലായിരുന്നു അതുപോലെ കിക്കിലുക്കം രണ്ടും മഹാ ബോർ, ഇതൊക്കെ ഏച്ചു വച്ചാൽ മുഴച്ചിരിക്കുന്ന അതിഥിവേഷം മാത്രം. എനിക്കിഷ്ടപ്പെക്ക് കഥയുമായി ബന്ധപ്പെട്ട് വരുന്ന ഗസ്റ്റ് ഇതാ ഇന്നുമുതൽ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.